മൊറോക്കോ: 2030ൽ പോർച്ചുഗലിനും സ്പെയിനിനുമൊപ്പം ലോകകപ്പ് ഫുട്ബോൾ സംഘടിപ്പിക്കുന്നതിൽ പോരായ്്മയ്ക്ക് വകയില്ലെന്ന് തെളിയിച്ച് മൊറോക്കോ.
ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ സ്വന്തം മണ്ണിൽ കാലിടറിയെങ്കിലും മൊറോക്കോ സംഘാടനത്തിൽ മികവ് തെളിയിച്ചുകഴിഞ്ഞു.
മനോഹരമായ സ്റ്റേഡിയങ്ങൾ, ഗതാഗത സൗകര്യം, സുസ്ഥിരമായ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ എന്നിവ 24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് അനായാസം നടത്താൻ മൊറോക്കയ്ക്ക് സാധിക്കുമെന്ന് വ്യക്തമാക്കുന്നു.
2030ൽ നടക്കുന്ന ലോകകപ്പിൽ ആറ് വേദികൾ ഉപയോഗിക്കാൻ മൊറോക്കോ ലക്ഷ്യമിടുന്നു. അവയിൽ അഞ്ചെണ്ണം നേഷൻസ് കപ്പിനായി ഉപയോഗിച്ചു. ലോകോത്തര നിലവാരം പുലർത്തുന്നവയാണിത്.